Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gold Prices

സ്വർണവില കൂടുന്നത് ലോകമെന്പാടുമുള്ള കേന്ദ്ര ബാങ്കുകൾ വാങ്ങിച്ചുകൂട്ടുന്നതുകൊണ്ട്: നിർമല സീതാരാമൻ

ന്യൂഡൽഹി: കുതിച്ചുയരുന്ന സ്വർണവിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മിക്ക രാജ്യങ്ങളുടെയും കേന്ദ്രബാങ്കുകൾ സ്വർണവും വെള്ളിയും വാങ്ങി ശേഖരിക്കുന്നതുകൊണ്ടാണ് അവയുടെ വില വലുതായി വർധിച്ചതെന്ന് ബജറ്റിനുശേഷം പതിവായി നടത്താറുള്ള വാർത്താസമ്മേളനത്തിൽ നിർമല പറഞ്ഞു.

രാജ്യത്തിന്‍റെ ആഭ്യന്തരവിപണിയിലെ സ്വർണത്തിന്‍റെ ധാരാളമായ ആവശ്യം ’സീസണൽ’ മാത്രമാണ്. സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ചുവരികയാണ്. സ്വർണത്തിന്‍റെ ആവശ്യം വർധിച്ചിട്ടുണ്ടെങ്കിലും അവയുടെ വില ചില ’പ്രത്യേക പരിധികൾ’ മറികടന്നിട്ടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും നിർമല ചൂണ്ടിക്കാട്ടി.

അമേരിക്കയുമായുള്ള വ്യാപാര സ്ഥിതിഗതികൾ കേന്ദ്ര വാണിജ്യമന്ത്രി വിലയിരുത്തിവരികയാണ്. അടുത്തഘട്ട ചർച്ചകൾക്കായി തയാറെടുക്കുകയാണെന്നും നിർമല പറഞ്ഞു.

അമേരിക്കയുടെ പുതിയ തീരുവ മാറ്റങ്ങളിൽ ഇപ്പോഴേ താൻ പ്രതികരിക്കുന്നത് ’വളരെ നേരത്തേ’യായിപ്പോകുമെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര ധനമന്ത്രിയുടെ മറുപടി.

Business

2026ലും സ്വര്‍ണവില കുതിക്കും; കേരളത്തില്‍ പവന് ലക്ഷങ്ങൾ നൽകേണ്ടി വരും?

2025 അവസാനിക്കാന്‍ 31 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. 2026ലേക്ക് കയറുമ്പോള്‍ സാമ്പത്തികരംഗം ശ്രദ്ധ വെക്കുന്നത് സ്വര്‍ണവിലയിലെ ഉയര്‍ച്ച് താഴ്ച്ചകളാണ്. കുത്തനെ ഇടിവു സംഭവിക്കാതെ അഭൂതപൂര്‍വമായ മുന്നേറ്റമാണ് കഴിഞ്ഞ 11 മാസങ്ങളായി സ്വര്‍ണവിലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മാസമാണ് കേരളത്തിലെ സ്വര്‍ണ വില രണ്ടാഴ്ച ഇടവേളയ്ക്ക് ശേഷം വീണ്ടും 94,000 രൂപ കടന്നത്.

മുന്‍പ് നവംബര്‍ 13നായിരുന്നു ഇത്തരത്തില്‍ വില ഉയര്‍ന്ന് 94000-ത്തിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ സ്വര്‍ണവില കുതിപ്പ് തുടരുമെന്ന് നിഗമനത്തിലാണ് സാമ്പത്തിക വിദഗ്ധരും ബിസിനസ് ലോകവും. ആഗോള രംഗത്ത് അഭൂതവര്‍ധനവ് സംഭവിച്ചാല്‍ കേരളത്തില്‍ സ്വര്‍ണ വില 1.20 ലക്ഷം രൂപയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് ഗ്രാമിന്‍റെ നിരക്കില്‍ 15,000ലേക്കുമെത്തുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍, പണപ്പെരുപ്പ സമ്മര്‍ദ്ദം, യുഎസ് താരിഫുകള്‍ തുടങ്ങിയ കാരണങ്ങളാണ് സ്വര്‍ണവിലയില്‍ അപ്രതീക്ഷിത മുന്നേറ്റത്തിന് കാരണമായി പറയുന്നത്. ഇപ്പോഴിതാ 2026ലും സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് മുന്നേറ്റമുണ്ടാകുമെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

ഒക്ടോബര്‍ 20-ന് രേഖപ്പെടുത്തിയ 4381.21 ഡോളറാണ് സ്വര്‍ണത്തിന്‍റെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വില. 2026ലും ഇതിനെയും മറിക്കടക്കുമെന്നും കുറഞ്ഞപക്ഷം 5000 ഡോളറിലേക്ക് വില എത്തുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കുകൂട്ടല്‍. വില അഞ്ചു മുതല്‍ 20 ശതമാനം വരെ വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

അതായത് നിലവിലെ വിലയില്‍ നിന്നും 19 ശതമാനം മുന്നേറ്റം. അതേസമയം ഡോയ്‌ചെ ബാങ്കിന്‍റെ വിലയിരുത്തല്‍ പ്രകാരം സ്വര്‍ണ വില 4,950 ഡോളറിലേക്ക് എത്തുമെന്നാണ്. കേന്ദ്ര ബാങ്കുകളുടെ വാങ്ങലും പലിശ നിരക്ക് കുറയ്ക്കലാണ് ഇതിന് കാരണമെന്നും വില വര്‍ധനവ് മാത്രമേ സംഭവിക്കുവെന്നും ഡോയ്‌ചെ വ്യക്തമാക്കുന്നു. എന്നാല്‍ ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്ന വില 4900 ഡോളറാണ്. യു.എസ് ഫെഡറല്‍ റിസര്‍വ് 75 അടിസ്ഥാന നിരക്ക് കുറയ്ക്കും എന്നും പ്രതീക്ഷിക്കപ്പെടുന്നു.

Kerala

സ്വർണവില വീണ്ടും മുകളിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,175 രൂപയിലും പവന് 89,400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ചാഞ്ചാട്ടം തുടരുന്ന സ്വർണവില ചൊവ്വാഴ്ച ഗ്രാമിന് 65 രൂപയും പവന് 520 രൂപയും ഇടിഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ പവന് കുറഞ്ഞത് 8,280 രൂപയാണ്; ഗ്രാമിന് 1,035 രൂപയും.

ഒക്ടോബർ 17നും 21നും രേഖപ്പെടുത്തിയ ഗ്രാമിന് 12,170 രൂപയും പവന് 97,360 രൂപയുമാണ് കേരളത്തിലെ സർവകാല ഉയരം. ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

Latest News

Up